Posted By user Posted On

രണ്ട് ദിവസത്തിനിടെ ഇന്ത്യന്‍ വിമാനങ്ങളെ ലക്ഷ്യമിട്ട് 10 ഓളം ബോംബ് ഭീഷണികള്‍; സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പത്തോളം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. പിന്നാലെ, ഉന്നതതല യോഗം ചേര്‍ന്ന് ഇന്ത്യന്‍ വ്യോമയാന അധികൃതര്‍. സോഷ്യല്‍ മീഡിയ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. പിന്നാലെ, വിവിധ വിമാനത്താവളങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ പരിശീലനങ്ങള്‍ നടത്താന്‍ സുരക്ഷാ ഏജന്‍സികളോട് നിര്‍ദേശിച്ചു. ‘ഭീഷണികള്‍ എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തമല്ല. ചിലത് ലണ്ടനില്‍ നിന്നാണ് വന്നതെന്ന് കരുതുന്നു. എന്നാല്‍, മറ്റ് ഭീഷണികള്‍ വേറെ രാജ്യങ്ങളില്‍ നിന്നാണെന്ന് ഇന്ത്യന്‍ വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊതുസുരക്ഷ മുന്‍നിര്‍ത്തി എല്ലാ ഭീഷണികളും വളരെ ഗൗരവകരമായാണ് എടുക്കുന്നത്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ ഏഴ് ബോംബ് ഭീഷണികളും തിങ്കളാഴ്ച മുംബൈയില്‍ നിന്ന് പുറപ്പെടുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മൂന്ന് ബോംബ് ഭീഷണികളും റിപ്പോര്‍ട്ട് ചെയ്തു.

ബോംബ് ഭീഷണി നേരിട്ട വിമാനങ്ങള്‍

സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബോംബുണ്ടെന്ന ഇ-മെയില്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി രണ്ട് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ പോകേണ്ടി വന്നു.
സൗദി അറേബ്യയില്‍ നിന്ന് ലക്‌നൗവിലേക്ക് പോകേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം ചൊവ്വാഴ്ച സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.
ഓണ്‍ലൈനില്‍ പങ്കുവെച്ച സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹി- ചികാഗോ എയര്‍ ഇന്ത്യ വിമാനം കാനഡയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ പ്രോട്ടോക്കോളുകളുടെ ഭാഗമായി എല്ലാ യാത്രക്കാരെയും വിമാനത്തെയും വീണ്ടും പരിശോധിച്ചു.
സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുംബൈ- ന്യൂ യോര്‍ക്ക് എയര്‍ ഇന്ത്യ വിമാനം തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് തിരിച്ചുവിട്ടു.
ഭീഷണിയെ തുടര്‍ന്ന് രണ്ട് ഇന്‍ഡിഗോ വിമാനം തിങ്കളാഴ്ച ഒറ്റപ്പെട്ട കടല്‍ഭാഗത്തേക്ക് തിരിച്ചു. രണ്ട് വിമാനങ്ങളും മുംബൈയില്‍നിന്ന് എടുക്കേണ്ടതായിരുന്നു. ഒരെണ്ണം മസ്‌കത്തിലേക്കും ഒരു വിമാനം ജിദ്ദയിലേക്കും പോകേണ്ടതായിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version