Posted By user Posted On

ഖത്തറിൽ ഡി-ലൈൻ പമ്പിങ് സ്റ്റേഷൻ
നിർമാണം ദ്രുതഗതിയിൽ; ഇനി മലിനജലം പാഴാകില്ല

ദോഹ: മലിന ജലം സംസ്കരിച്ച് കാർഷിക ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന വിധത്തിൽ സംഭരിക്കുന്ന അഷ്ഗാലിന്റെ ഡിലൈൻ പമ്പിങ് സ്റ്റേഷൻ പദ്ധതികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.

ദോഹ സൗത്ത് സീവേജ് ട്രീറ്റ്‌മെന്റിൽനിന്നുള്ള സംസ്‌കരിച്ച മലിനജലം നുഐജ ഏരിയയിലെ സീസണൽ സ്‌റ്റോറേജ് ലഗൂണുകളിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് അതിവേഗത്തിൽ ലക്ഷ്യത്തിലെത്തിക്കുന്നത്.

സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കനുസൃതമായി സംസ്‌കരിച്ച മലിനജലം ഉപയോഗപ്പെടുത്തുന്നതിനും ജലസ്രോതസ്സുകളുടെ കാര്യക്ഷമവും സുസ്ഥിരവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് അഷ്ഗാൽ ഡ്രെയിനേജ് നെറ്റ് വർക്ക് പദ്ധതി വിഭാഗത്തിലെ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ട്രീറ്റഡ് വാട്ടർ നെറ്റ്വർക്ക് സെക്ഷൻ തലവൻ എൻജി. അബ്ദുറഹ്മാൻ മുഹമ്മദ് അൽ സുലൈത്തി പറഞ്ഞു.

ഖത്തർ ദേശീയ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന പദ്ധതിയിലൂടെ 2030ഓടെ സംസ്‌കരിച്ച മലിനജലത്തിന്റെ 100 ശതമാനം പുനരുപയോഗമാണ് ലക്ഷ്യമെന്നും അൽ സുലൈത്തി കൂട്ടിച്ചേർത്തു.

പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സംസ്‌കരിച്ച മലിനജലം പുനരുപയോഗിക്കുന്നതിൽ ഏറെ ശ്രദ്ധയോടെയാണ് അഷ്ഗാൽ മുന്നോട്ട് നീങ്ങുന്നത്. പദ്ധതിയിലൂടെ ഏകദേശം 22.5 ദശലക്ഷം ക്യൂബിക് മീറ്റർ ജലം പമ്പ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version