Posted By user Posted On

യുഎഇയിൽ വേഗം കുറച്ച് ഓടിച്ചാൽ ശിക്ഷ?; ഇഴഞ്ഞു നീങ്ങുന്നവർ മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി

അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടി ഫെഡറൽ ട്രാഫിക് നയത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തം. അതിവേഗ പാതകളിൽ ഇഴഞ്ഞു നീങ്ങുന്നവർ, മറ്റു യാത്രക്കാർക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളുമാണ് ഇതിന് കാരണം.അടുത്ത 6 മാസത്തിനകം പ്രാബല്യത്തിൽ വരുന്ന ഫെഡറൽ ട്രാഫിക് നയത്തിൽ വേഗം കുറച്ച് ഓടിക്കുന്നവർക്കെതിരെ ശിക്ഷ കടുപ്പിക്കണമെന്നാണ് ഗതാഗത മേഖലയിൽ നിന്നുള്ളവരുടെ ആവശ്യം. മണിക്കൂറിൽ 140 കിലോമീറ്റർ വേഗപരിധിയുള്ള റോഡുകളിൽ ചിലർ 100 കിലോമീറ്ററിനും താഴെയാണ് ഓടിക്കുന്നത്.യുഎഇയിൽ കഴിഞ്ഞ വർഷം അതിവേഗ പാതകളിൽ പതിയെ ഓടിച്ചതിന് 4.9 ലക്ഷത്തിലധികം നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 2023 ൽ ഇത് 3.14 ലക്ഷമായിരുന്നു. അതിവേഗ റോഡുകളിൽ വേഗം കുറച്ചതു കൊണ്ടു മാത്രം നൂറുകണക്കിന് അപകടങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് കേസ് റിപ്പോർട്ടിൽ പറയുന്നത്. മുന്നിലെ വാഹനം വേഗം കുറയ്ക്കുമ്പോൾ, നിശ്ചിത വേഗത്തിൽ വരുന്ന പിന്നിലെ വാഹനത്തിന് അതിവേഗം ലെയ്ൻ മാറേണ്ടി വരും.ഇത്തരം ലെയ്ൻ മാറ്റങ്ങൾ പലപ്പോഴും അപകടമുണ്ടാക്കും. അതിവേഗ ട്രാക്കിൽ മുന്നിലെ വാഹനം വേഗം കുറയ്ക്കുമ്പോൾ പിന്നിലെ വാഹനങ്ങൾ സ‍ഡൻ ബ്രേക്കിടുന്നത് കൂട്ടിയിടികൾക്ക് കാരണമാകും.ദേശീയപാത നിശ്ചലമാക്കാനും നൂറുകണക്കിനു വാഹനങ്ങളെ അപകടത്തിലാക്കാനും ഒരു ഡ്രൈവറും അയാളുടെ മെല്ലപ്പോക്കും മാത്രം മതി. അതിവേഗ പാതകളിൽ വേഗം കുറച്ച് ഓടിച്ചാൽ നിലവിൽ 400 ദിർഹമാണ് ട്രാഫിക് പിഴ. മെല്ലെ പോകുന്നവർ വലതു ലൈനിലേക്ക് മാറി മറ്റ് യാത്രികർക്കു വഴിയൊരുക്കണം.അബുദാബി മുഹമ്മദ് ബിൻ സായിദ് റോഡിൽ 2023 ഏപ്രിൽ മുതൽ വേഗം കുറച്ച് ഗതാഗത തടസ്സമുണ്ടാക്കുന്നത് നിരോധിച്ചിട്ടുണ്ട്. മണിക്കൂറിൽ 140 വേഗമുള്ള ഈ റോഡിൽ കുറഞ്ഞ വേഗം 120 കിലോമീറ്റർ ആണ്. ഇവിടെ വലിയ വാഹനങ്ങൾക്ക് പ്രത്യേക ലൈൻ നിശ്ചയിച്ചിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *