Posted By user Posted On

ഖത്തറില്‍ പക്ഷിവേട്ട സീസണിന് തുടക്കമായി; നിയന്ത്രണങ്ങൾ പാലിച്ച് വേട്ടയാടാം

ദോഹ: പക്ഷി വേട്ട ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളുടെ പ്രധാന വിനോദങ്ങളിലൊന്നാണ്. വിജനമായ മരുഭൂമിയിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് നാടൻ ആയുധങ്ങളും ഉപകരണങ്ങളുമായി പക്ഷികളെ വേട്ടയാടിപ്പിടിക്കുന്നത് പണ്ടുകാലം മുതലുള്ള ശീലങ്ങളിലൊന്നാണ്.

ദേശാടനപക്ഷികളും മറ്റുമാണ് വേട്ടയാടപ്പെടുന്നതിൽ പ്രധാനം. അധികൃതരുടെ അനുമതിയോടെയും കർശനമായ നിയന്ത്രണങ്ങളോടെയുമാണ് ഈ പക്ഷി വേട്ട. ഈ വർഷത്തെ വേട്ടയാടൽ സീസൺ സെപ്റ്റംബർ ഒന്നിന് തുടങ്ങി ഫെബ്രുവരി 15ന് അവസാനിക്കുമെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.

മരുഭൂമിയിൽ തണുപ്പുകാലം ആരംഭിക്കുന്നതോടെ ദേശാടന പക്ഷികൾ വിവിധ മേഖലകളിൽ നിന്നായി കൂട്ടത്തോടെ എത്തുമ്പോഴാണ് വേട്ടക്കാലവും ആരംഭിക്കുന്നത്. വേട്ടയാടപ്പെടുന്ന പക്ഷികളിലും വേട്ടയാടുന്ന രീതികളിലുമുണ്ട് നിർദേശങ്ങൾ.

ഇവ ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകുന്നു. ദേശാടനക്കിളികളെ ആകർഷിക്കുന്നതിനൊപ്പം സംരക്ഷണവും നൽകുന്നതിന്റെ ഭാഗമായാണ് വേട്ടയാടുന്ന പക്ഷികളെ തരംതിരിച്ച് മന്ത്രാലയം നിർദേശം നൽകുന്നത്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *