Posted By user Posted On

ഖത്തറില്‍ വേനൽക്കാലത്ത് തൊഴിലാളികളില്‍ ചൂട് പ്രതിരോധിക്കുന്നതിനായി നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍

വേനൽക്കാലത്ത് തൊഴിലാളികളെ സുരക്ഷിതരാക്കുന്നതിനും ചൂട് പ്രതിരോധിക്കുന്നതിനുമായി പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) തൊഴിൽ മന്ത്രാലയവും (MoL) സംയുക്തമായി നിരവധി സുരക്ഷാ നടപടികളും മുൻകരുതലുകളും പുറപ്പെടുവിച്ചു.

പുതിയതും മടങ്ങിവരുന്നതുമായ തൊഴിലാളികൾ ചൂടിനോട് സഹിഷ്ണുത വളർത്തിയെടുക്കണമെന്നും (അക്ലിമേറ്റൈസ്) ഇടയ്ക്കിടെ ഇടവേളകൾ എടുക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. പകൽസമയത്തെ താപനില 37 സെൽഷ്യസിനും 43 സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും ഇന്നും നാളെയും ചൂടുള്ളതും വളരെ ചൂടുള്ളതുമായ അവസ്ഥകളായി തരംതിരിച്ചിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) പ്രവചിച്ചു

“20% നിയമം” പാലിക്കാൻ മന്ത്രാലയം തൊഴിലാളികളോടും കമ്പനികളോടും അഭ്യർഥിച്ചു. ഇത് പ്രകാരം, ജോലിയുടെ ആദ്യ ദിവസം ചൂടിൽ പൂർണ്ണ തീവ്രതയിലുള്ള ജോലി സമയം ഷിഫ്റ്റിൻ്റെ ദൈർഘ്യത്തിൻ്റെ 20% ൽ കൂടരുത്.  തൊഴിലാളികൾ ചൂടിനോട് സമരസപ്പെടുന്നത് വരെ ഇത് തുടരണം. പൂർണ്ണ തീവ്രതയിൽ ഒരു ദിവസം 20% ൽ കൂടുതൽ സമയദൈർഘ്യത്തിൽ ജോലി ഉണ്ടാകരുത്.

“അക്ലമൈസെറ്റേഷൻ” എന്ന പദത്തിൻ്റെ അർത്ഥം ശരീരം ക്രമേണ പൊരുത്തപ്പെടുകയും ഉയർന്ന അളവിലുള്ള ചൂട് സമ്മർദ്ദം സഹിക്കുകയും ചെയ്യുന്നു എന്നാണ്. ഊഷ്മളമായ ചുറ്റുപാടുകളിൽ ജോലി ചെയ്യാൻ പുതുതായി വരുന്ന തൊഴിലാളികൾ ചൂടുമായി പൊരുത്തപ്പെടുന്നില്ല. ചൂടുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കാൻ അവരുടെ ശരീരത്തിന് സമയം ആവശ്യമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *